മരണമുഖം
മരണമേ നീയെന്നും തന്നിഷ്ടക്കാരൻ
ഞാനെത്ര കേണു എൻ വേദനകളിലും
യാതനകളിലും ഏകാന്തതകളിലും
കൂട്ടായി വരുവാൻ.
മരണ തുല്യമാം ജീവിതം എനിയ്ക് വിധിച്ചു
മരിക്കാതെ മരിച്ചു കൊണ്ടിരിയ്ക്കും
ജീവച്ഛവമായി ഞാൻ
ഇനിയുമെത്ര കാലം കിടത്തുമീ ശരശയ്യയിൽ?
രംഗബോധമില്ലാത്ത കോമാളിയായി വരുന്ന
നീയെന്തേ എന്നെ അവഗണിക്കുന്നു?
യാതനകൾ മതിയായി,
മനസ്സലിവില്ലാതെ നീ
കുരുന്നുകളുടെ ജീവൻ കവരുന്നു
സദ്ഗുണ സമ്പന്നരെ, യുവതയെ നീ
ക്രൂരമായി കൊണ്ട് പോകുന്നു
എന്നിട്ടുമെന്തേ, ജീവിച്ചിരിക്കിലും മരണ തുല്യമാം
എന്നെ നീ ഉപേക്ഷിയ്ക്കുന്നു?
കാരുണ്യമില്ലാത്ത മരണമേ,
ജീവിയ്ക്കുവാൻ മോഹമെങ്കിലും,;
യാതനകളിലും ഏകാന്തതകളിലും
കൂട്ടായി വരുവാൻ.
മരണ തുല്യമാം ജീവിതം എനിയ്ക് വിധിച്ചു
മരിക്കാതെ മരിച്ചു കൊണ്ടിരിയ്ക്കും
ജീവച്ഛവമായി ഞാൻ
ഇനിയുമെത്ര കാലം കിടത്തുമീ ശരശയ്യയിൽ?
രംഗബോധമില്ലാത്ത കോമാളിയായി വരുന്ന
നീയെന്തേ എന്നെ അവഗണിക്കുന്നു?
യാതനകൾ മതിയായി,
മനസ്സലിവില്ലാതെ നീ
കുരുന്നുകളുടെ ജീവൻ കവരുന്നു
സദ്ഗുണ സമ്പന്നരെ, യുവതയെ നീ
ക്രൂരമായി കൊണ്ട് പോകുന്നു
എന്നിട്ടുമെന്തേ, ജീവിച്ചിരിക്കിലും മരണ തുല്യമാം
എന്നെ നീ ഉപേക്ഷിയ്ക്കുന്നു?
കാരുണ്യമില്ലാത്ത മരണമേ,
ജീവിയ്ക്കുവാൻ മോഹമെങ്കിലും,;
ആശകളേറെ ബാക്കിയെങ്കിലും;
പ്രാർത്ഥന നീ വരുവാൻ മാത്രം.
പ്രാർത്ഥന നീ വരുവാൻ മാത്രം.
(ഉറ്റവരെ അവഗണിയ്ക്കുന്ന, ഉപേക്ഷിയ്ക്കുന്ന കാരുണ്യം വറ്റിയവരുടെ ശ്രദ്ധയിലേയ്‌ക്ക്)
No comments:
Post a Comment